തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. തലസ്ഥാനത്തെ ഹോട്ടലിൽ സ്ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം.
മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി പോലീസിന് കൈമാറി. പരാതിയിൽ കന്റോൺമെന്റ് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു. ആദ്യഘട്ടമായി ചലച്ചിത്രപ്രവർത്തയുടെ മൊഴിയും രേഖപ്പെടുത്തി. ഐഎഫ്എഫ്കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവർത്തക.